പോസ്റ്റുകള്‍

ഏപ്രിൽ, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

റംസാൻ ഓർമ്മകൾ (K.P.Noorudhin)

റംസാൻ ഓർമ്മകൾ കോട്ടയം അസംബ്ലി മണ്ഡലം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സമയം... യുഡിഎഫ് സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ ആണ്... തിരുവഞ്ചൂറിൻ്റെ ഇലക്ഷൻ പ്രചരണഭാഗമായി ഭവന സന്ദർശനം നടത്തുവാൻ അന്ന് വനംവകുപ്പ് മന്ത്രിയായിരുന്ന കെപി നൂറുദ്ദീൻ സാഹിബ് എത്തുന്നു... സാഹിബിനെ അനുഗമിക്കുവാൻ കോട്ടയം പോയി... എല്ലാ ദിവസവും നോമ്പ് എടുത്ത ഞാൻ അന്ന് നോമ്പ് എടുത്തില്ല... എന്നാൽ സാഹിബിന് നോമ്പ് ഉണ്ടായിരുന്നു... മന്ത്രിയുമായി ഭവന സന്ദർശനം നടത്തിയ പ്പോൾ പല വീടുകളിൽ ഫ്രൂട്ട്സ്... പാനീയങ്ങൾ തന്നു സ്വീകരിച്ചു... സാഹിബ് നോമ്പ് എടുത്തിരുന്ന കൊണ്ട് ഞാൻ നോമ്പ് ഉള്ളതായി അഭിനയിച്ചു... ഒരു വീട്ടിൽ ഫ്രൂട്ട്സ് തന്നപ്പോൾ നോമ്പ് ഇല്ലെങ്കിൽ അബ്ദുൽ ഖാദർ കഴിച്ചോളൂ... ഇല്ല എനിക്ക് നോമ്പ് ആണെന്ന് ഞാൻ പറഞ്ഞു... സാഹിബ് ചിരിച്ചു.... മറ്റൊരു വീട്ടിൽ കുറച്ചു നേരം വിശ്രമിച്ചു... അപ്പോൾ നൂറുദ്ദീൻ സാഹിബ് ഒരു കഥ പറഞ്ഞു... ആര്യാടൻ മുഹമ്മദിന്റെ ഇലക്ഷൻ പ്രചരണം... ഒരു പള്ളിയിൽ കയറിയപ്പോൾ അവിടെ അസർ(നാലുമണിക്കുള്ള പ്രാർത്ഥന)നമസ്കാര സമയം അവിടെ നമസ്കരിച്ചു... അതിനു ശേഷം അടുത്തുള്ള മറ്റൊരു പള്ളിയിൽ കയറിയപ്പോൾ ജമാഅത്ത് നടക്കുന്നു (മുകളിൽ പറ...

സേവാദളം (Memmory of AJ Jhon)

ഇമേജ്
സോവാദളം എന്നറിയപ്പെടുന്ന തോപ്പൻ അദ്ദേഹത്തിന്റെ ഓർമ്മകളിൽ പ്രണാമം...🇮🇳  തലയോലപ്പറമ്പു്‌ ചരിത്ര ത്തിൽ ഇങ്ങനെയൊരു ക്യാപ്റ്റൻ ഉണ്ടായിരുന്നു... എൻ്റെ പരിജയം തുടങ്ങുന്നത് ഞാൻ തലയോലപ്പറമ്പു്‌        യു ഡി എഫ് ഇലക്ഷൻ കമ്മറ്റിയുടെ ജനറൽ സെക്രട്ടറി ആയിരിക്കുമ്പോൾ ആണ്‌... അദ്ദേഹം കോൺഗ്രസ് ബൂത്ത്‌ പ്രസിഡന്റ് ആയിരിക്കുമ്പോൾ അദ്ദേഹത്തിന്റെ വീട്ടിൽ നടന്ന ബൂത്ത് കമ്മറ്റിയിൽ ഞാൻ പങ്കെടുത്തു... അന്ന് ഞാൻ അവിടെ ഒരു ഗ്രൂപ്പ് ഫോട്ടോ ശ്രദ്ധിച്ചു... അത് മദ്ദ്രാസ് ഗവർണർ ആയി പോകുന്ന ഏ.ജെ ജോൺ സാറിന്റെ യാത്ര അയപ്പായിരുന്നു...  അതിൽ തലയോലപ്പറമ്പിലെ പ്രമുഖർ എല്ലാം ഉണ്ടായിരുന്നു... കെ ആർ സാർ,എൻ്റെ പിതാവ് എം ഏ മുഹമ്മദ് , പി എം മക്കാർ, എം കെ നാരായണൻ, വെണ്ടർ മത്തൻ കുഞ്ഞ്,വൈക്കം ഷംസുദ്ദീൻ, തോപ്പൻ, കൂരപ്പള്ളി കരുണാകരൻ, പി ബി. മുഹമ്മദ് തുടങ്ങി നിരവധി പേർ.... അവരുടെ പേര് സഹിതം അവിടെ അറയും പലകയിൽ തീർത്ത ചുവരിൽ തൂക്കിയിരുന്നത് ഞാൻ ഓർക്കുന്നു... 👌👌👌👌👌👌👌👌👌👌 അതിന്റെ കോപ്പി ഉണ്ടങ്കിൽ കമൻ്റിൽ അല്ലെങ്കിൽ ഇൻബോക്സിൽ ചോർക്കാൻ അപേക്ഷ...

ഔസേപ്പേ നീ കല്ലടുക്ക് ഞാൻ സ്ലോപ്പ് ഒരുക്കാം.."

ഇമേജ്
" ഔസേപ്പേ നീ കല്ലടുക്ക് ഞാൻ സ്ലോപ്പ് ഒരുക്കാം.." ബലിഷ്ടമായ കരങ്ങൾ... തീഷ്ണമായ കണ്ണുകൾ.. പൗരുഷം നിറഞ്ഞ മാറിടം.. പൂർണമായും നരച്ച കൊമ്പൻ മീശ...  ഒത്ത ഒരു മനുഷ്യൻ.. പണിക്കിറങ്ങുന്നത്... തോർത്ത് മുണ്ട് ഉടുത്ത്... മുണ്ടിനടിയിൽ തെളിഞ്ഞു നില്ക്കുന്ന കോണകം... അതാണ്... "മത്തമാപ്പിള..." ഔസേഫ് വണ്ണം കുറഞ്ഞ ശരീരം... കൈലി മുണ്ട്... തോളിൽ തോർത്ത്... മിതഭാഷിണി... ഉച്ചയായാൽ ഒന്നു മോന്തണം... ചന്തയിലെ പാലത്തിന്റെ അടുത്തുള്ള ഷാപ്പിൽ ഹാജർ... സൗമ്യൻ... ജോലി നിശ്ചയിക്കുന്നത് അദ്ദേഹം തന്നെയാണ്... പുല്ല് ചെത്ത്... വേലികെട്ട്... വാഴ പിരിച്ചു വെക്കൾ... ചേന കാച്ചിൽ പരിപാലനം.. ഔസേപ്പിനെ കോതകുളം എന്നും മാത്യു മത്തമാപ്പിളയുമാണ്... അവർ രണ്ടുപേരും ഒന്നിച്ചുള്ള ദിവസം.... കോതകുളത്തിൻ്റെ ജോലി,  മത്തമാപ്ളയാണ് തീരുമാനിക്കുന്നത്...  മത്തമാപ്പിള അങ്ങ് ആജ്ഞാപിക്കും... പഴയ കെട്ടിടം പൊളിച്ച വെട്ടുകല്ല്... മൂത്തുമൂത്തു വിളഞ്ഞ നമ്പർ വൺ കല്ല്... എന്നു പറഞ്ഞാൽ ഒന്നരയടി നീളം... ഒരടി വീതി അരയടി ഘനം... സൈസ് കല്ലാണ്... ഔസേപ്പേ നീ കല്ലുകൾ അടുക്ക് ഞാൻ സ്ലോപ്പ് അടിക്കാം (നിലം ഒരുക്കാം...) ...

പെസഹാവ്യാഴാഴ്ചയുടെ നൊമ്പരം

ഇമേജ്
കെ.ജെ സോബി നീരൊഴുക്ക് ഒഴിഞ്ഞ കുറുന്തറ പുഴ... കാർത്യായനി ക്ഷേത്രത്തിലെ ആറാട്ട് വന്ന് നീരാടി പോകുന്ന കടവുകളിൽ ആഫ്രിക്കൻ പായലും ചേറും നിറഞ്ഞ് ഗർവ്വിച്ചു നില്ക്കുന്ന കാഴ്ച ആരേയും വേദനിപ്പിക്കും... കടവിനറിയാം പഴയ സിനിമാ ശബ്ദരേഖ... കതീജ കസവുതട്ടം കടൽ പാലം മുതൽ തുറക്കാത്ത വാതിൽ തുറമുഖം തുലാഭാരം തുടങ്ങിയ പഴയ സിനിമയുടെ തേങ്ങലുകൾ... ഗാനശകലങ്ങളും... ഒരുപാട്  കഥകൾ കാതോടുകാതോരം കേട്ട കടവ് എണ്ണിതിട്ടപ്പെടുത്തലിൻ്റെ അവസാന മാസം... മാർച്ച് മുപ്പത്തിയൊന്ന്.... കെജെ സോബി കോൺഗ്രസ് നേതാവ്... സായം സന്ധ്യ.... നേരത്തെതന്നെ വലയങ്ങൾ ഭേദിച്ച് ... വീട്ടിലേക്ക് ഒഴുകി.. ഇന്ന് പെസഹാ വ്യാഴാഴ്ചയാണ്... അപ്പൻ്റെ മൂത്ത ജേഷ്ടൻ്റെ വീട്ടിൽ ആണ് ഒടുവിലത്തെ അത്താഴം...  കൃസ്തുവിൻ്റെ ഒടിവീലത്തെ അത്താഴ വിരുന്നിന്റെ ഓർമ്മ പുതുക്കലിന്റെ ഭാഗമായി പെസഹ വ്യാഴത്തിൽ പെസഹ അപ്പം അഥവ ഇണ്ട്രിയപ്പം ഉണ്ടാക്കുന്നു. ഓശാനയ്ക്ക് പള്ളികളിൽ നിന്ന് നൽകുന്ന ഓശാനയോല (കുരുത്തോല) കീറി മുറിച്ച് കുരിശുണ്ടാക്കി പെസഹ അപ്പത്തിന് മുകളിൽ വെച്ച് കുടുംബത്തിലെ കാരണവർ അപ്പം മുറിച്ച് "പെസഹ പാലിൽ" മുക്കി ഏറ്റവും പ്രായം കൂടി വ്യക്തി മുതൽ താഴോട...

കൈതപൂ മണം

ഇമേജ്
കൈതപൂമണം ... എം.സീതി Mohammed Seethi കുറുന്തറ പുഴയുടെ ഓരങ്ങളിൽ എന്നും ഒരു കാവൽക്കാരിയെ പോലെ... കാർകൂന്തൽ അഴിച്ഛിട്ട്... യവ്വനം  നിറഞ്ഞ മാറിട സൗന്ദര്യം പേറിയുള്ള  നില്പ്... ഒരു മധുര സുന്ദരിയെ പോലെ...  ഓർമ്മകളായി മനസിനെയും മാനസത്തേയും തഴുകിയെത്തുമ്പോൾ... റാഹേലും കറുമ്പിയും  സുന്ദരികോതയും മുള്ളുകൾ നിറഞ്ഞ തഴയിൽ കൊയിത്തരുവാൽ മൂർച്ചയുള്ള വായിതല, വാർകൂന്തൽ ചീവിയൊതുക്കും പോലെ ഓരോന്നായി ചീന്തി ഒതുക്കുന്നത്  ഏറെ നേരം നോക്കി നിന്നുട്ടുള്ള ഓർമ്മകൾ... പഴയ ബാല്യത്തിലേക്ക് തളിരിടുന്നു... എൻ്റെ കണ്ണുകൾ തിരയുന്നത് കൈതക്കാട്ടിലേക്ക് ഊളിയിട്ട് ഒളിക്കുന്ന കുളക്കോഴി എവിടെയെങ്കിലും മുട്ടയിട്ടു അടയിരിക്കുന്നുണ്ടോ...? അത് ഭയന്ന് ഓടില്ലെ...? ആ കുളക്കോഴി കൂടിന് കേടുപാടുകൾ ഉണ്ടാവില്ലെ എന്ന സംശയങ്ങളാണ്... മാത്രമല്ല ഉമ്മയോട് ഈ സംശയങ്ങൾ ഉന്നൈക്കും... തൃപ്തിയുള്ള ഉത്തരം കിട്ടിയിട്ടില്ലായെങ്കിൽ... മൂത്ത സഹോദരി സുബൈദയെ സമീപിക്കും... അപ്പോൾ കുറെ വേദന സഹിച്ചാലും ആശ്വസിപ്പിക്കുന്ന മറുപടി തരും... കൈ വിരലുകൾ തലയിലൂടെ  പേൻ ഈര് മുതലായ വന്യജീവികളെ വേട്ടയാടി പിടിച്ചു മുടിയിഴകൾ കൂട്ടി ഒരു...