കൃഷ്ണാ പി അനിൽ എഴുതിയ FB പോസ്റ്റ്
എന്റെ സുഹൃത്ത് പി കെ അനിൽകുമാറിന്റെ മകൾ എഴുതിയതാണ്... തല്ക്കാലം ഞാൻ ഒരു പേരിടുന്നു... തൂലികയുടെ നൊമ്പരങ്ങൾ ഒരിക്കൽ കോളേജ് വരാന്തയിലൂടെ ഏറനേരം നടന്നു ക്ഷീണിച്ച ഞങ്ങൾക്ക് ചെന്നിരിക്കാൻ അവിചാരിതമായി കിട്ടിയ ഒരു ഫ്രീ അവറിന്റെ കഥ പറയാം. ക്ലാസ്സിന്റെ ഒത്തനടുക്ക് തിരക്കുകളോടെ കയറി ഇരുന്ന് മിസ്സ് എന്നെ നീട്ടി വിളിച്ച് ഞാൻ ഈയിടെ പറഞ്ഞ മൂവി റിവ്യൂ മുഴുവിപ്പിക്കാൻ ആവിശപ്പെട്ടു. സെമസ്റ്റർ ഫീസ്സ് എണ്ണി തിട്ടപ്പെടുത്താൻ പാടുപെടുന്ന മിസ്സിനോട് എന്നോ ഒരിക്കൽ കണ്ട ഒരു സിനിമയേക്കുറിച്ച് സൂചിപ്പിച്ചിരിന്നു. ബയോപിക് ആണ്, ആനന്ദ്കുമാർ,ഗണിതത്തിൽ വിദ്വാൻ.. സാധാരണ കുടുംബത്തിൽ നിന്നും പഠിച്ചു കംബ്രിഡ്ജിൽ ഉന്നതവിദ്യാഭ്യാസം ചെയ്യാൻ പണമില്ലാത്തതുകൊണ്ട് അടുത്തുള്ള കോച്ചിംഗ് ഇന്സ്ടിട്യൂട്ടിൽ അധ്യാപകനായി ജോലി ആരംഭിക്കുന്നു. കഥയുടെ ഓരോ നാഴികയിലൂടെ കടന്നു പോയിട്ടും മിസ്സിൻ തന്റെ കൈയിലേ ഫീസ്സിൽ നിന്ന് കണ്ണ് എടുക്കാൻ ആവുന്നില്ല, എന്നാൽ കഥ കേൾക്കണം താനും. കഥിയിലേതെന്നപോലെയാണ് മിസ്സിന്റെ സാഹചര്യവുമെന്ന് എനിക്ക് തോന്നി വിദ്യ പവിത്രമായിരിക...